പൂമുഖം വര്‍ത്തമാനം മുഖാമുഖം അത്തൌഹീദ് മര്‍കസുദ്ദ‌അ്വ ശബാബ് വാരിക

Sunday, October 25, 2009

പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളോ?


എ അബ്‌ദുസ്സലാം സുല്ലമി  /



“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളുണ്ട്‌” (കെ കെ സകരിയ്യ സ്വലാഹി). മുജാഹിദ്‌ പ്രസ്ഥാനം പ്രബോധനം ചെയ്‌തുകൊണ്ടിരിക്കുന്ന തൗഹീദിനെ തകര്‍ക്കാന്‍ നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതവും ഖുര്‍ആന്‍-ഹദീസ്‌ വിരുദ്ധവുമായ ജല്‌പനമാണിത്‌. അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബ്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. നിശ്ചയമായും എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” അല്ലാഹു ഇവിടെ, `എന്നോട്‌ ദുആ ചെയ്യുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍' എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ എന്നാണ്‌ പറയുന്നത്‌. പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നു; രണ്ടാണെന്ന്‌. പര്യായപദം എന്ന നിലക്കാണ്‌ പ്രാര്‍ഥനയും ആരാധനയും അല്ലാഹു ഇവിടെ ദര്‍ശിക്കുന്നത്‌. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മുഹമ്മദ്‌ നബി(സ) പറയുന്നു: “നുഅ്‌മാന്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു: നിശ്ചയം പ്രാര്‍ഥനയാണ്‌ ആരാധന. ശേഷം നബി(സ) പാരായണം ചെയ്‌തു: നിങ്ങളുടെ നാഥന്‍ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം ചെയ്യുന്നതാണ്‌. നിശ്ചയം എനിക്ക്‌ ആരാധന അര്‍പ്പിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ പിറകെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്‌)

Monday, October 12, 2009

അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്നോ?


എ അബ്‌ദുസ്സലാം സുല്ലമി 




“പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനയുണ്ട്‌. അല്ലാഹുവിനെ ഭയപ്പെടല്‍. ഇത്‌ ആരാധനയാണ്‌. പ്രാര്‍ഥനയല്ല.” (കെ കെ സകരിയ്യാ സ്വലാഹിയുടെ പ്രഭാഷണത്തില്‍ നിന്ന്‌).





അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയല്ലെന്ന്‌; ജിന്നുകളെ ആരാധിച്ചാല്‍ ജര്‍മനിയിലുള്ള മരുന്നുകളും വാച്ചുകളും നിമിഷനേരംകൊണ്ട്‌ അവര്‍ കൊണ്ടുവരുമെന്ന്‌;

Sunday, September 6, 2009

വിപത്തുകള്‍ ഒഴിവാകാന്‍ നബി(സ)യുടെ ഖബ്‌റിടത്തില്‍ പ്രാര്‍ഥിക്കാമെന്നോ?!






എ അബ്‌ദുസ്സലാം സുല്ലമി



“മനുഷ്യരെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം എന്നീ ബുദ്ധിമുട്ടുകള്‍ക്ക്‌ മാത്രമല്ല മനുഷ്യരെ ബാധിക്കുന്ന ഏതുതരം പ്രയാസങ്ങള്‍ക്കും നബി(സ)യുടെ ഖബറിടത്തില്‍ ചെന്ന്‌ നബി(സ)യുടെ സലാംമടക്കല്‍ ആഗ്രഹിച്ചുകൊണ്ടു സലാംപറയാമെന്നാണല്ലോ സുല്ലമി പറഞ്ഞത്‌.” (സുന്നിഅഫ്‌കാര്‍ വാരിക, -2009 ജൂലൈ 1, പേജ്‌ 25). “സലാംസുല്ലമി ശബാബില്‍ എഴുതിയത്‌ അറിഞ്ഞുകൊണ്ടും മനപ്പൂര്‍വവുമാണെന്നാണ്‌ മനസ്സിലാകുന്നത്‌. അങ്ങനെയെങ്കില്‍ ഈ മാറ്റം സ്വാഗതാര്‍ഹം തന്നെ.”(പേജ്‌ 25)

Friday, April 3, 2009

നബിദിനം പുതിയ സുന്നത്ത് !














ങ്കില്‍ ആ നബി(സ) ജനിച്ചതിലുള്ള സന്തോഷം എങ്ങനെയാവണം? അതാണ്‌ തിങ്കളാഴ്‌ച നോമ്പ്‌... എന്നിട്ടവരൊക്കെ ആഘോഷിച്ച നബിദിനം ഏത്‌? ആചരിച്ച, ആഘോഷിക്കാത്ത നബിദിനം ഏത്‌? ആചരിച്ചത്‌ തിങ്കളാഴ്‌ച. ആഘോഷിക്കാത്തത്‌ റബീഉല്‍ അവ്വല്‍ 12.... ഭാര്യമാരില്‍ അവസാനം വഫാത്താവുന്നത്‌ മഹതി ആഇശബീവി(റ) 48ല്‍. നാം ജനിച്ച ദിവസം സാധാരണയായി മാതാപിതാക്കളും അടുത്ത കുടുംബങ്ങളും അയല്‍വാസികളും (ഇന്ന്‌ ആശുപത്രിക്കാരും) സന്തോഷിച്ചിട്ടില്ലേ? ഉണ്ട്‌. എങ്കില്‍ നബി(സ)യുടെ ജനനത്തില്‍ അതിലേറെ സന്തോഷിക്കേണ്ടേ? വേണം. ഒരു സംശയവുമില്ല. എങ്കില്‍ നബി(സ) ജനിച്ചതിലുള്ള സന്തോഷം എങ്ങനെയാവണം? (നജാത്തുല്‍ അനാം അറബിക്‌ കോളെജും ചുങ്കത്തറ ഓര്‍ഫനേജും സംയുക്തമായി പ്രസിദ്ധീകരിച്ച സുഹൈര്‍ ചുങ്കത്തറയുടെ `നബിദിനം സുന്നത്ത്‌; നബിദിനാഘോഷം ബിദ്‌അത്ത്‌' എന്ന ലഘുലേഖയില്‍ നിന്ന്‌)

Friday, March 20, 2009

സൃഷ്‌ടികള്‍ക്ക്‌ സാധ്യമായത്‌ ഖബ്‌റാളികളോട്‌ ചോദിക്കാമോ?








എ അബ്‌ദുസ്സലാം സുല്ലമി




“പ്രാര്‍ഥന(ദുആ)ക്ക്‌ മുജാഹിദുകള്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന്‌ സ്ഥാപിക്കാനാണല്ലോ അഹ്‌സനികള്‍ ഈ ഹദീസിന്റെ വാല്‍ക്കഷ്‌ണം വലിച്ചുകൊണ്ടുവന്നത്‌. എന്നാല്‍ അതിന്റെ ഒറ്റ രിവായത്തിലും ഈസാനബി(അ) മുഹമ്മദ്‌ നബി(സ)യുടെ ഖ ബ്‌റിന്നരികില്‍വന്ന്‌ സൃഷ്‌ടികളുടെ കഴിവിന്നതീതമായ/കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ യാതൊരുകാര്യവും നബി(സ)യോട്‌ ആവശ്യപ്പെടുമെന്ന്‌ പറയുന്നില്ല. നബി(സ)യുടെ ഖബ്‌റിന്നരികിലെത്തിയ ഈ സാ നബി(അ) പ്രത്യുത 'യാ മുഹമ്മദ്‌' എന്ന്‌ പറഞ്ഞാല്‍ അദ്ദേഹത്തിന്‌ പ്രവാചകന്‍(സ) മറുപടി കൊടുക്കുമെന്നാണ്‌ പറയുന്നത്‌. ഇവിടെ എന്തിനാണ്‌ ഈസാനബി(അ) യാ മുഹമ്മദ്‌ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌? ഖുബൂരികള്‍ വാദിക്കുംപോലെ സൃഷ്‌ടികളിലാര്‍ക്കും സാധിക്കാത്ത എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ച്‌ കിട്ടാനാണോ? അല്ലേയല്ല. അങ്ങനെയെന്തെങ്കിലുമൊരു അപേക്ഷ ഈസാനബി(അ) നടത്തിയതായി ഒറ്റ റിപ്പോര്‍ട്ടിലുമില്ല.'' (ഇസ്വ്‌ലാഹ്‌ മാസിക -ഫെബ്രുവരി 2009, പേജ്‌ 16)

Monday, February 23, 2009

കൊട്ടപ്പുറവും കാന്തപുരവും



"കോട്ടുമല ഉസ്‌താദ്‌, കെ വി കൂറ്റനാട്‌ തുടങ്ങിയ പണ്ഡിതന്മാരുണ്ടായിട്ടും ശംസുല്‍ഉലമയുടെയും മറ്റു പണ്ഡിതന്മാരുടെയും നിര്‍ദേശപ്രകാരമാണ്‌ കാന്തപുരം കൊട്ടപ്പുറത്ത്‌ സംവാദത്തിന്‌ കാര്‍മികത്വം വഹിച്ചത്‌.'' (സെന്‍സിംഗ്‌ -2009 ഫെബ്രുവരി, പേജ്‌ 56)

മരിച്ചവര്‍ കേള്‍ക്കുമെന്നതിന്‌ ഖുര്‍ആനില്‍ തെളിവോ?





“മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന്‌ ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധിനിവേശത്തിന്നിരയായ മതനവീകരണവാദികള്‍ ചില ഖുര്‍ആനിക വചനങ്ങളുടെ കഷ്‌ണങ്ങളെടുത്ത്‌ തെറ്റിദ്ധരിപ്പിക്കുകയാണ്‌ വാസ്‌തവത്തില്‍. ചോദ്യത്തില്‍ ഉദ്ധരിക്കപ്പെട്ട ഖുര്‍ആനിക വചനം ഇങ്ങനെ വായിക്കാം: മരണപ്പെട്ടവരെ താങ്കള്‍ കേള്‍പിക്കുകയില്ല, ബധിരന്മാര്‍ പുറംതിരിഞ്ഞു മാറിപ്പോയാല്‍ അവരെയും താങ്കള്‍ വിളി കേള്‍പിക്കുകയില്ല” (ഖുര്‍ആന്‍ 27:80, 30:52).

Sunday, February 8, 2009

ആലുവ സംവാദവും തൗഹീദിനെ അപമാനിക്കലും


എ അബ്‌ദുസ്സലാം സുല്ലമി


യാഥാസ്ഥിതികര്‍: കുഞ്ഞീതുമദനി എഴുതി: നജീബ്‌ താമരശ്ശേരി ചുരത്തിലൂടെ ഇറങ്ങിവരുന്ന ഒരു ബസ്സില്‍ സഞ്ചരിക്കുന്നു. ആറാമത്തെ വളവിലെത്തിയപ്പോള്‍ ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി. അത്‌ നിയന്ത്രണാതീതമായിത്തീരുന്നു. ഇടതുവശത്ത്‌ ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍, വലതുവശത്ത്‌ അത്യഗാധമായ ഗര്‍ത്തം! അവന്റെ മുഴുവന്‍ ശക്തിയും തന്ത്രവും തളര്‍ന്നുപോകുന്നു. അവന്‍ പഠിച്ച പതിനെട്ടടവും നിഷ്‌ഫലമായിത്തീരുന്നു. ഇനി മനുഷ്യാതീത ശക്തിക്ക്‌ മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ അവനുറപ്പാകുന്നു. ഈ ഘട്ടത്തില്‍ തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ നിഷ്‌കളങ്കമായി ഒരു പ്രാര്‍ഥന ഉയരുന്നു: `പടച്ചവനേ രക്ഷിക്കണേ.' (അല്ലാഹുവിന്റെ ഔലിയാക്കള്‍, പേജ്‌ 101)

ചുരത്തില്‍ ധാരാളം ജിന്നുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ബസ്സിന്റെ ബ്രേക്ക്‌പൊട്ടിയ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ചുതേടിയാല്‍ ഇവരുടെ പുതിയ നിര്‍വചനപ്രകാരം ശിര്‍ക്കല്ല. ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി അപകടത്തില്‍ പെടുക എന്നത്‌ മനുഷ്യകഴിവിന്‌ അതീതമായ അപകടം മാത്രമാണല്ലോ. ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ബ്രേക്ക്‌പൊട്ടിയ ബസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കാണോ? പ്രാര്‍ഥനയാണോ? (ആലുവ കുന്നത്തേരി സംവാദത്തില്‍ സുന്നികളുടെ വിഷയാവതരണത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍)

നവയാഥാസ്ഥിതികര്‍: ഇവരുടെ വിഷയാവതരണത്തിലോ ചോദ്യോത്തര സന്ദര്‍ഭത്തിലോ സംവാദം അവസാനിക്കുന്നതിന്റെ ഏതെങ്കിലും സന്ദര്‍ഭത്തിലോ കുഞ്ഞീതുമദനി മുകളില്‍ വിവരിച്ച സന്ദര്‍ഭത്തില്‍ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംതേടല്‍ പ്രാര്‍ഥനയാണെന്നോ ശിര്‍ക്കാണെന്നോ ഇസ്വ്‌ലാഹ്‌ മാസികയില്‍ ഇവര്‍ എഴുതിയത്‌ പോലെ ഹറാമാണെന്നോ (മദ്യപാനം പോലെ) ഇവര്‍ പ്രഖ്യാപിക്കുകയുണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്ന തത്ത്വം പാലിക്കുകയാണ്‌ ചെയ്‌തത്‌. പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന്‌ പറഞ്ഞാല്‍ അതുമൂലമുണ്ടാകുന്ന അപകടം ശരിക്കും ഇവര്‍ മനസ്സിലാക്കി. ഇപ്രകാരം മറുപടി നല്‍കിയാല്‍ പല അപകടങ്ങളും ഉണ്ടാകുന്നതാണ്‌.

Monday, February 2, 2009

ജിന്നുകള്‍ ഭൗതികലോകത്തോ?!

“ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട്‌ സഹായം തേടല്‍ ശിര്‍ക്കാകില്ല എന്ന പുതിയ സമീപനത്തിന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഒരു തെളിവ്‌ ഉദ്ധരിക്കുമോ? മറുപടി: ജിന്നുകളും മലക്കുകളും അഭൗതികജീവികളാണെന്ന്‌ പറഞ്ഞത്‌ ഫൈസിയുടെ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിച്ചതാണ്‌. മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ... ഏത്‌ സൃഷ്‌ടിയോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്‌. തെളിവ്‌ ആവശ്യമെങ്കില്‍ പിന്നീട്‌ ഉദ്ധരിക്കാം (ഇന്‍ശാഅല്ലാഹ്‌). ഫൈസീ, എന്തെല്ലാം കുതന്ത്രങ്ങള്‍ ഒപ്പിച്ചാലും ഫൈസിയും കൂട്ടരും ചെയ്‌തുകൊണ്ടിരിക്കുന്ന മരിച്ചവരോടുള്ള സഹായതേട്ടം (പ്രാര്‍ഥന) ശിര്‍ക്കല്ലെന്ന്‌ സ്ഥാപിക്കാന്‍ ഒരിക്കലും ഖുബൂരി മൊല്ലമാര്‍ക്ക്‌ സാധിക്കുകയില്ല. അതിന്‌ മടവൂരികളെയല്ല സാക്ഷാല്‍ ജിന്ന്‌ പിശാചുക്കളെത്തന്നെ കൂട്ടുപിടിച്ചാലും കാര്യമില്ല.'' (കെ കെ സകരിയ്യാ സ്വലാഹി, ഇസ്വ്‌ലാഹ്‌ മാസിക - 2008 ഒക്‌ടോബര്‍, പേജ്‌ 29)

ആലുവ സംവാദം: മരണപ്പെട്ടവരോട്‌ പ്രാര്‍ഥിക്കാന്‍ പുതിയ ഹദീസുകളോ?


നവയാഥാസ്ഥിതികരുമായി ആലുവ കുന്നത്തേരിയില്‍ നടന്ന സംവാദത്തില്‍ കോടിക്കണക്കിന്‌ മനുഷ്യന്മാര്‍-സ്ഥലവ്യത്യാസവും സമയവ്യത്യാസവും ഭാഷാവ്യത്യാസവും പ്രശ്‌നമാക്കാതെ- നബി(സ)യെ വിളിച്ച്‌തേടിയാല്‍ നബി(സ) അവരുടെയെല്ലാം സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന്‌ പ്രധാനമായും ഉദ്ധരിച്ചത്‌ ഈ ഹദീസാണ്‌. നവയാഥാസ്ഥിതികര്‍ക്ക്‌ ഇതിന്‌ മറുപടി പറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത്‌ ഉണ്ടെന്ന്‌ ജല്‌പിച്ച എ പി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക്‌ ശി ര്‍ക്ക്‌ പ്രചരിപ്പിക്കാന്‍ ഉത്സാഹ വും ഉന്മേഷവും വര്‍ധിപ്പിക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌.....

Wednesday, January 14, 2009

ഭാര്യ ഒരു വാടക വീടോ?

______________ എ അബ്‌ദുസ്സലാം സുല്ലമി
ഭാര്യക്ക്‌ രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ വിവാഹബന്ധം ഫസ്‌ഖ്‌ ചെയ്യല്‍ അനുവദനീയമല്ല. രോഗം ബാധിച്ചാല്‍ മരുന്ന്‌ വാങ്ങിക്കൊടുക്കലും ചികിത്സിക്കുന്ന വൈദ്യനു പ്രതിഫലം കൊടുക്കലും ഭര്‍ത്താവിനു നിര്‍ബന്ധമില്ല... ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാതിരുന്നതില്‍ പല തത്ത്വങ്ങളുമുണ്ട്‌. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ ഇല്ലാത്ത രോഗങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ ഭര്‍ത്താവിനെ ശല്യം ചെയ്യാനും ഒരുവേള അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താനും ചില ഭാര്യമാരെങ്കിലും ഒരുങ്ങിയേക്കും.'' (കുടുംബം മാസിക -നവംബര്‍ 2008, പേജ്‌ 28)


മദ്‌ഹബുകളിലെ ഭിന്നതയും സ്വഹാബികളുടെ വിധികളും

_________ എ അബ്‌ദുസ്സലാം സുല്ലമി

ഥാര്‍ഥത്തില്‍ മദ്‌ഹബിന്റെ ഇമാമുകളെ പന്തുടര്‍ന്ന്‌ വിധി പ്രഖ്യാപിക്കുന്നതിന്റെ അര്‍ഥം അവരിലൂടെ സ്വഹാബികളുടെ വിധി പ്രഖ്യാപിക്കുന്നുവെന്നാണ്‌. സ്വഹാബികള്‍ക്കാണല്ലോ ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും വിധിക്കാനും അല്ലാഹുവും റസൂലും അധികാരം നല്‍കിയത്‌. മദ്‌ഹബിനെ അവഗണിക്കുന്നുവെന്നതിന്റെ അര്‍ഥം സ്വഹാബികളെ അവഗണിക്കുന്നുവെന്നതാണ്‌. മദ്‌ഹബുകള്‍ക്കെതിരില്‍ പുത്തന്‍വാദികള്‍ നടത്തിയ വിധികളെല്ലാം സ്വഹാബികളെ അവഗണിച്ചുകൊണ്ടാണെന്ന്‌ പറയേണ്ടതില്ല.'' (സുന്നിവോയ്‌സ്‌ -2008 നവംബര്‍ 16-30, പേജ്‌ 17)